Saturday, March 16, 2013

കലഹം, മരണം



കലഹം,
അതിന്റെ
ഇഹലോകവാസം വെടിഞ്ഞു
കളമൊഴിഞ്ഞു പോകുമ്പോൾ

മധുരം,
അതിസാരത്തിൽ
ചാലിച്ചൊഴിച്ചിറക്കി വയ്ക്കപ്പെടുമ്പോൾ

കഴുത്ത് ,
തലയെ എന്തിനോവേണ്ടി
താങ്ങി നിറുത്തുന്നത്
ഒരു മുഴം കയറിലായിരിക്കാം... 

പേരാശ

 പേരാശ 

കരയാൻ കവിതകളില്ലാതിരുന്ന
ഒരു രാത്രി
ഞാൻ ആകാശത്തേക്കുനോക്കി,
നക്ഷത്രങ്ങളെ കണ്ടു,
അവ കണ്ണുചിമ്മുന്നുണ്ടായിരുന്നു
കരയുന്നുണ്ടായിരുന്നു, ചിരിക്കുന്നുണ്ടായിരുന്നു
വാതോരാതെ കഴിയ്ക്കുന്നുണ്ടായിരുന്നു
എന്നെപ്പോലെ !

ഒരു ചെറുതിരി എന്നോട് ചോദിച്ചു
എനിക്കൊരു ചെറുപുഞ്ചിരി തരുമോ ?
പല്ലില്ലാത്ത തൊണ്ണുകാട്ടി 
ഞാൻ പറഞ്ഞു
'ചിരിച്ചുകൊണ്ടു പറഞ്ഞു'
നാലായിരം രൂഫായ്ക്കു ഞാനതു...  

ഒരു ചില്ലു കൊട്ടരം ചോദിച്ചു
പളുങ്കു മണികൾ വേണോ
വെള്ളാരം കല്ലു വേണോ
തിളങ്ങുന്ന ഗോലികൾ വേണോ

പകരമവയ്ക്കെന്റെ
കണ്ണുകൾ വേണമായിരുന്നു
അതിനുള്ളിലെ...
തോരാത്ത മിഴിമുത്തുകളും 
 

പ്രാന്തന്‍റെ കവിത



കാലില്‍,  പഴയൊരു മുള്ളാണി
തുളച്ചു തന്നൊരോട്ടയുണ്ടായിരുന്നു
ലോട്ടയില്‍ ഒരിത്തിരി വെള്ളവും...

'വളം' വാങ്ങിയബില്ലുമായിക്കയറിയ ബസ്സോ?
വഴിക്കു വെച്ചു പഞ്ചറാവുകയും ചെയ്തു
ചെരുപ്പിന്റെ വള്ളി വീണ്ടും പൊട്ടി...

ചാകിരിച്ചോറു പോലെ മുടി....
കരച്ചിലിന്റെ വക്കുവരെയെത്തിയ ഞാന്‍
കിണറ്റില്‍ ചാടാതോടിപോന്നു!

ഉത്തരം???

എനിക്കുത്തരം വേണം
ഈ വഴിവിട്ട ചോദ്യത്തിന്
ഏതു വഴിയെന്നാകും
വിട്ട വഴിതന്നെ

എനിക്കൊരു കാപ്പി വേണം
കറുത്ത കാപ്പി
'കറുപ്പല്ല' 
പച്ച!
ഇലയ്ക്കു പച്ചയോ , മഞ്ഞയോ
ചേര്‍ച്ച
നേര്‍ച്ചചോറുണ്ടാല്‍
വിശപ്പടങ്ങുമോ ?
കച്ചമുറുക്കിയാല്‍
യുദ്ധം ജയിക്കുമോ?

കുത്തിട്ടാല്‍
വാചകമവസനിക്കുമോ?
ചോദ്യത്തിനു
ചിഹ്നം മാത്രം മതിയോ?
കറുക്കാന്‍
കട്ടന്‍കാപ്പി കുടിച്ചു
ഇരുട്ടത്തു നിന്നാല്‍ മതിയോ?
കവിതയെഴുതാന്‍
പേന മാത്രം മതിയോ?

പരീക്ഷയെ
പരീക്ഷണമാക്കണോ
കൊക്കിനെ
കുളക്കോഴിയക്കണോ
''പന്നിയെ കൊഴിയക്കണോ?
പത്നിയെ തോഴിയാക്കണോ?''


Sunday, March 10, 2013

കഴുത

കഴുത

പൊരിയും വെയിലിനോടിണ ചേര്‍ന്നു
തളരും മിഴികളുമൊന്നിച്ചു
കരയാനുറച്ചു ചലിക്കുമൊരു
മിണ്ടാപ്പാവ ഞാന്‍.

മുതുകിലൊരായുസ്സിന്‍റെ കിതപ്പും
കാലില്‍ പച്ചിരുമ്പിന്‍റെ കനപ്പും
കനലിലെരിയുമെന്നാത്മാവും
ചോരുമെന്നാത്മ ധൈര്യവും.

ഞാനലഞ്ഞു...
കദനത്തിന്‍റെ കാണാക്കയങ്ങളിലൊരു തുരുത്തുതേടി...
രോഷത്തിന്‍റെ നെറുകില്‍ത്തട്ടി ഞാന്‍ വീഴുന്നു
കരിന്തോലെന്‍റെ മുതുകിലും
ആജ്ഞകളസ്ഥമിക്കുന്നില്ല
എന്‍റെ തോരാക്കണ്ണിരും...

വരളും നാവിലൊരിത്തിരി...
തിരുമുറിവുകളോര്‍ത്തുപോയി ഞാന്‍
പൊരിവെയിലില്‍ കുരിശും വലിച്ചു...
കൈകളിലാണിപ്പഴുതേറ്റി.

ഞാനുമലഞ്ഞു...
കൊടും മണല്‍ക്കാട്ടിലൊരു മരുപ്പച്ചതേടി
വ്യര്‍ത്ഥമാണെന്നറിഞ്ഞു ഞാനെന്‍ തിര്‍ത്ഥാടനം
കണ്ടതില്ലൊരു തണല്‍മരം

മടുപ്പിന്‍റെ കയ്പും ചവര്‍പ്പും
ആത്മാവിലൂ ഴ്ന്നിറങ്ങുമ്പോള്‍
ഒരു സ്വപ്നം മാത്രം
കദനത്തിന്‍റെ നെറുകിലൊരുമ്മവെയ്ക്കാനൊരമ്മ...

തണുപ്പില്‍ വിറങ്ങലിച്ചും
കരഞ്ഞും
ഞാന്‍
ഞാന്‍ മാത്രം...

Saturday, March 9, 2013

"എന്താണ്‌ കവിത ? അതെനിക്കറിയില്ല
പക്ഷെ ! ഞാനതില്‍ പിടിച്ചു നില്‍ക്കുന്നു
ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ."

-വീ സ്വാവ സിംബോഴ്സക