മന്ത്രം
* * * *
ഇരുട്ടിന്റെ ഓവുചാലിലേക്ക്
ആരോ തുറന്നുവിട്ട
വെള്ളമിരച്ചു കയറി,
അതിരാവിലേ
ഉണർന്നെണീറ്റ
കാപ്പിക്കപ്പ് നിറഞ്ഞിരുന്നു.
നിലാവ് വാർത്തു
വെച്ചതാകണം
നക്ഷത്രച്ചോറു വെന്തുകയറി,
കിച്ചണിന്റെ മൂലയിൽ
കിച്ചടിപ്പാത്രം കണ്ണിറുക്കി.
എന്നത്തേയും പോലെ
ഉപ്പുമാങ്ങാ ഭരണിയും
നിറഞ്ഞിരുന്നു,
മൊരിഞ്ഞ ദോശയ്ക്ക്
കൂട്ടുപോകാൻ,
വിസിലടിച്ചു കൂട്ടുന്നുണ്ടായിരുന്നു
ഒരു 'കുക്കറ്'...
* * * *
ഇരുട്ടിന്റെ ഓവുചാലിലേക്ക്
ആരോ തുറന്നുവിട്ട
വെള്ളമിരച്ചു കയറി,
അതിരാവിലേ
ഉണർന്നെണീറ്റ
കാപ്പിക്കപ്പ് നിറഞ്ഞിരുന്നു.
നിലാവ് വാർത്തു
വെച്ചതാകണം
നക്ഷത്രച്ചോറു വെന്തുകയറി,
കിച്ചണിന്റെ മൂലയിൽ
കിച്ചടിപ്പാത്രം കണ്ണിറുക്കി.
എന്നത്തേയും പോലെ
ഉപ്പുമാങ്ങാ ഭരണിയും
നിറഞ്ഞിരുന്നു,
മൊരിഞ്ഞ ദോശയ്ക്ക്
കൂട്ടുപോകാൻ,
വിസിലടിച്ചു കൂട്ടുന്നുണ്ടായിരുന്നു
ഒരു 'കുക്കറ്'...
0 comments:
Post a Comment