Saturday, March 23, 2019

മരണമൊഴിവാക്കുവാനാണ്
കിട്ടാവുന്ന മരുന്നുകളത്രയും
കരണ്ടു തിന്നത്;
വാക്കളന്നു മുറിച്ച്
ചിരിയൊതുക്കിയന്ന് കരഞ്ഞതും
സ്വാർത്ഥതയൊളിപ്പിക്കാനായിരുന്നു;
കയ്പുകുടിച്ചിളിച്ചു കാണിച്ച
വെറുപ്പകളോരോന്നും പൊന്തിവന്നു
തലപെരുത്തപ്പോഴെല്ലാം ചിരിച്ചു,
അഭിയിച്ചു മടുത്തപ്പോഴെല്ലാമുറങ്ങി!

മരണമൊഴിവാകുവാനാണ്
മഹാ മാന്ത്രികനെത്തേടി
ലോകംമുഴുക്കെയലഞ്ഞത്;
ഉള്ളിൽച്ചിരിച്ചു കണ്ടുപോന്ന
കരച്ചിലുകളോരോന്നും
ഉയർത്തെഴുന്നേൽക്കുന്നുണ്ടായിരുന്നു;
ഭിക്ഷാപാത്രങ്ങളിലേക്കു പ്രാകിയും
ഭയഭക്തിയോടെ ഭണ്ഡാരങ്ങളിലും
നിക്ഷേപിച്ചതത്രയും പുണ്യമായിരുന്നുവല്ലോ...

മരണമൊഴിവാക്കുവാൻ തന്നെയാണ്
കരളിന്റെ പാതിയറുത്തെടുത്തത്,
കരിച്ചുകളഞ്ഞ തൊലികളത്രയും -
പ്രിയപ്പെട്ടതുകളുമായിരുന്നു...
പെറുക്കിവച്ച കക്കയും ചിപ്പിയും
കടലുകൊണ്ടുപോകുന്നതപ്പഴും
നിസംഗനായി നോക്കിനിൽക്കുകയായിരുന്നു
ഉള്ളിന്റെയുള്ളിലെ കുട്ടി.

0 comments:

Post a Comment