പിച്ചവച്ചു തുടങ്ങിയ
രണ്ടാത്മാക്കൾ
തടിപ്പാലത്തിനു
കുറുകെ
പറന്നു നടന്നു.
വിലാപയാത്ര
കടന്നുപോയ
വഴികളത്രയും,
പൂവുമൂടി
കിടന്നു.
കാറ്റിനൊപ്പം
പാറിക്കളിച്ച്
അവരൊന്നു മയങ്ങി,
ഉണരും
മുൻപെ
പ്രിയപ്പെട്ടവരുടെ
കരച്ചിലുകൾ
കാതിൽ
വന്നലച്ചപ്പോൾ,
ഉറക്കത്തെ;
ജീവനെയെന്നപോലെ
പാതിയിൽ മതിയാക്കി.
ആളൊഴിഞ്ഞ
ശവപ്പറമ്പിൽ,
അവ
റീത്തുകളെണ്ണിക്കളിച്ചു.
രണ്ടാത്മാക്കൾ
തടിപ്പാലത്തിനു
കുറുകെ
പറന്നു നടന്നു.
വിലാപയാത്ര
കടന്നുപോയ
വഴികളത്രയും,
പൂവുമൂടി
കിടന്നു.
കാറ്റിനൊപ്പം
പാറിക്കളിച്ച്
അവരൊന്നു മയങ്ങി,
ഉണരും
മുൻപെ
പ്രിയപ്പെട്ടവരുടെ
കരച്ചിലുകൾ
കാതിൽ
വന്നലച്ചപ്പോൾ,
ഉറക്കത്തെ;
ജീവനെയെന്നപോലെ
പാതിയിൽ മതിയാക്കി.
ആളൊഴിഞ്ഞ
ശവപ്പറമ്പിൽ,
അവ
റീത്തുകളെണ്ണിക്കളിച്ചു.
0 comments:
Post a Comment