ഓർമ്മകളുടെ
ഓട്ടപ്പാച്ചിലിനിടയ്ക്കു
വിട്ടുപോയ
അറിയാക്കണ്ണികളുടെ
കൊളുത്തു-
തേടിയിറങ്ങിയതാണ്;
അലമുറകളിൽ
എവിടെയോ വച്ചു
മുങ്ങി
മുടങ്ങിപ്പോയ
അർത്ഥമില്ലാത്ത
തേങ്ങലുകളുടെ
കുമ്പസാരക്കൂട്ടിലേക്ക്...
നീതിയുടെ
തുലാസിലിടം
കിട്ടാതെപോയവരുടെ
കണ്ണീരു
കുറുക്കി
ഉപ്പൂറ്റുന്നുമുണ്ട്
ചിലര്;
കണ്ണുകളിറുക്കി-
യടച്ചുറങ്ങുക
മാത്രമാണു
നമ്മളപ്പഴും...
ഓട്ടപ്പാച്ചിലിനിടയ്ക്കു
വിട്ടുപോയ
അറിയാക്കണ്ണികളുടെ
കൊളുത്തു-
തേടിയിറങ്ങിയതാണ്;
അലമുറകളിൽ
എവിടെയോ വച്ചു
മുങ്ങി
മുടങ്ങിപ്പോയ
അർത്ഥമില്ലാത്ത
തേങ്ങലുകളുടെ
കുമ്പസാരക്കൂട്ടിലേക്ക്...
നീതിയുടെ
തുലാസിലിടം
കിട്ടാതെപോയവരുടെ
കണ്ണീരു
കുറുക്കി
ഉപ്പൂറ്റുന്നുമുണ്ട്
ചിലര്;
കണ്ണുകളിറുക്കി-
യടച്ചുറങ്ങുക
മാത്രമാണു
നമ്മളപ്പഴും...
0 comments:
Post a Comment