Friday, September 21, 2018

അധികാരത്തിന്റെ
അപ്പകഷ്ണങ്ങളിലൊന്ന്,
ചവച്ചുതുപ്പുന്നതിനിടയ്ക്കു
തിരിഞ്ഞുനോക്കിയ
പല്ലി,
മുറിഞ്ഞുപോയ
വാൽ നീളത്തിൽ
കുണ്ഠിതപ്പെട്ടു;
പൊടുന്നനെ
പ്രകാശിക്കപ്പെട്ട
വെള്ളി-
വെളിച്ചത്തിലേക്ക്
ആകർഷിക്കപ്പെട്ട
'ഈയലുകൾ'
പല്ലിവായിലേക്കു
പിന്നെയും
ഊളയിടപ്പെട്ടുകൊണ്ടുമിരുന്നു...

ഓർമ്മകളുടെ
ഓട്ടപ്പാച്ചിലിനിടയ്ക്കു
വിട്ടുപോയ
അറിയാക്കണ്ണികളുടെ
കൊളുത്തു-
തേടിയിറങ്ങിയതാണ്;
അലമുറകളിൽ
എവിടെയോ വച്ചു
മുങ്ങി
മുടങ്ങിപ്പോയ
അർത്ഥമില്ലാത്ത
തേങ്ങലുകളുടെ
കുമ്പസാരക്കൂട്ടിലേക്ക്...

നീതിയുടെ
തുലാസിലിടം
കിട്ടാതെപോയവരുടെ
കണ്ണീരു
കുറുക്കി
ഉപ്പൂറ്റുന്നുമുണ്ട്
ചിലര്;
കണ്ണുകളിറുക്കി-
യടച്ചുറങ്ങുക
മാത്രമാണു
നമ്മളപ്പഴും...