Wednesday, February 21, 2018

പണ്ടെന്നോ പണയംവെച്ചുപോയ,
വാക്കുകളെയുമന്വേഷിച്ചിറങ്ങിയതാണ്
പ്രസക്തി നഷ്ട്ടപ്പെട്ട്,
തുരുമ്പെടുത്തു
തിരിച്ചെടുനാകാത്തവണ്ണം
ദ്രവിച്ചു പോയവ.

നിവർത്തുവാനാകാത്ത വിധം
നട്ടെല്ലും വളഞ്ഞിരിക്കുന്നു.
തളർന്നനാക്കും
മുറിവേറ്റ കാലുകളും
വിഴുങ്ങിയ വാക്കുകളേയോർത്തു
വേവലാതിപ്പെട്ടു.

ചവിട്ടേറ്റ മുതകും
ചതച്ചരക്കപ്പെട്ട സ്വപ്നങ്ങളും
നെടുവീർപ്പുമായൊതുങ്ങിയപ്പോൾ;
തുപ്പാതെപോയ വാക്കുകളെയോർത്തു
തലച്ചോറുമാത്രമൂറിച്ചിരിച്ചു.
(കിട്ടാതെപോയ ചാട്ടവാറടികളെയോർത്തും... ;-) )

0 comments:

Post a Comment