വേവാകാതെ പോയ
അരിമണികളിലൊന്ന്
അടുക്കളച്ചാലീലൂടൊഴുകി,
തെങ്ങിൻ തടങ്ങളിൽ
മാനംനോക്കി കിടന്നു.
നിലാചന്ദ്രനെയും
ഇരുട്ടിലെ നക്ഷത്രങ്ങളെയും
ഉച്ചിയിലുദിക്കുന്ന സൂര്യനേയും
പകൽ വെളിച്ചത്തിൽ
തെളിച്ചു കണ്ടു.
ഇടയ്ക്കെപ്പഴോ,
ഉമിയായിപ്പോയ
പുറന്തോടുകളേയോർത്തു
രണ്ടിറ്റു-
കണ്ണീരുപൊഴിച്ചു.
ഇരുണ്ട
നിലവറകളിലെ
മടുപ്പിക്കുന്ന
നിശബ്ദതകളെ,
മനസ്സറിഞ്ഞുവെറുത്തു.
ഇരതേടിവന്ന
ഒരു കോഴിക്കഴുത്തിന്
തലനീട്ടിക്കൊടുത്ത്,
സ്വയം
അവസാനിപ്പിക്കുകയും ചെയ്തു.
അരിമണികളിലൊന്ന്
അടുക്കളച്ചാലീലൂടൊഴുകി,
തെങ്ങിൻ തടങ്ങളിൽ
മാനംനോക്കി കിടന്നു.
നിലാചന്ദ്രനെയും
ഇരുട്ടിലെ നക്ഷത്രങ്ങളെയും
ഉച്ചിയിലുദിക്കുന്ന സൂര്യനേയും
പകൽ വെളിച്ചത്തിൽ
തെളിച്ചു കണ്ടു.
ഇടയ്ക്കെപ്പഴോ,
ഉമിയായിപ്പോയ
പുറന്തോടുകളേയോർത്തു
രണ്ടിറ്റു-
കണ്ണീരുപൊഴിച്ചു.
ഇരുണ്ട
നിലവറകളിലെ
മടുപ്പിക്കുന്ന
നിശബ്ദതകളെ,
മനസ്സറിഞ്ഞുവെറുത്തു.
ഇരതേടിവന്ന
ഒരു കോഴിക്കഴുത്തിന്
തലനീട്ടിക്കൊടുത്ത്,
സ്വയം
അവസാനിപ്പിക്കുകയും ചെയ്തു.