Wednesday, October 24, 2018

ദ്രവിച്ചു
തുടങ്ങിയ
ചങ്ങലകളോട്
കലഹിച്ച;
ഭൂതകാലത്തിന്റെ
കുറ്റികളിൽ
തളയ്ക്കപ്പെട്ട
ആനകളിലൊന്ന്
കൂച്ചുവിലങ്ങിട്ടു തന്ന
വലിഞ്ഞുമുറുന്ന
തടിച്ച
വടുക്കളോട്
യുദ്ധം
പ്രഖ്യാപിച്ചു,
മൂർച്ചനഷ്ട്ടപ്പെട്ട
കൊമ്പുകളിൽ
കോർത്ത
രുചിച്ചു
മടുത്ത
പനമ്പട്ടകൾ
ദൂരേക്കു
വാരിയെറിഞ്ഞു.

കാളുന്ന
കരിവെയിൽ
തലക്കുമീതെ
രുദ്രതാളം
ചവിട്ടവെ,
ഇരുട്ടുകേറിയ
കണ്ണുകൾ
പിഴുതെറിഞ്ഞ
പഴമയുടെ
മരക്കുറ്റിയാ-
ലെഴുതി;
സ്വാതന്ത്ര്യം...

Thursday, October 18, 2018

1

പിരിഞ്ഞുപോവുകയാണല;
തിരികെവരാനിടങ്ങളില്ലാതെ,
തിരഞ്ഞുപോകാൻ
തീരമില്ലാതെ,
കാലിനെമുറുക്കെ-
ചുറ്റിപ്പിടിച്ചലറിക്കരയുന്ന
തിര...

2

മരണം
തലക്കുമീതെ
തണുപ്പു
ചുറ്റുമ്പോൾ
തണലുവറ്റി-
യിലകൊഴിഞ്ഞു
കനലുനീറ്റി
കരയുന്ന
മരം..

3

മരീചികകൾ
മണലു
മൂടുമ്പോൾ
മണ്ണിലെക്കൊടും-
ചൂടിൽ
തലപൂഴ്ത്തുന്ന
മരുഭൂമി...

4

പുഴയെ
കാറ്റുകൊണ്ടുപോകുമ്പോൾ
കുറുകെ
പാലം പണിത
തോണി...

5

ഒടിഞ്ഞുമടങ്ങി
കഴുത്തു
കുനിഞ്ഞു
തിരിഞ്ഞു
നടക്കുന്ന
കാലം...

Friday, October 12, 2018

പ്രാന്തുപെയ്യുന്ന
പകലുകളിലൊന്നിൽ
മടുപ്പും
പുതച്ചിരക്കയാണ്
മസ്തിഷ്കം;
കരപ്പനുള്ള
തൊലിമുഴുക്കെ
തേച്ചുരുച്ചിട്ടും
മാറാത്ത
അസ്വസ്ഥതയിൽ
തലവെച്ചുറങ്ങുന്നുമുണ്ടത്...

തലപെരുപ്പിക്കുന്ന
മരവിപ്പനപ്പുറം
വെറുപ്പുമാത്രം
സമ്മാനിക്കുന്ന
ഉച്ചയിൽ,
പെരുവിരലു
തൊട്ടിരച്ചുകേറുന്ന
കെറുവുകളിൽത്തട്ടി
തലയ്ക്കുമീതെയാളുന്ന
നിഴലുകളെപ്പേടിച്ചൊ-
ളിച്ചുപോയിരിക്കുകയാണിരുട്ട്!